SignIn
Kerala Kaumudi Online
Sunday, 28 April 2024 1.21 PM IST

ആഭരണ കയറ്റുമതി: 15% പങ്കുമായി യു.എ.ഇ

jem

ന്യൂഡൽഹി: ഇന്ത്യയുടെ ആഭരണ കയറ്റുമതിയിൽ 15 ശതമാനവും യു.എ.ഇയിലേക്ക്. 2021-22ൽ 580 കോടി ഡോളറിന്റെ ജെം ആൻഡ് ജുവലറി കയറ്റുമതിയാണ് യു.എ.ഇയിലേക്ക് നടന്നതെന്ന് ജെം ആൻഡ് ജുവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (ജി.ജെ.ഇ.പി.സി) ചെയർമാൻ കോളിൻ ഷാ പറഞ്ഞു.

വാർഷികാടിസ്ഥാനത്തിൽ ഈവർഷം മേയിൽ യു.എ.ഇയിലേക്കുള്ള സ്വർണാഭരണ കയറ്റുമതി 63 ശതമാനം വർദ്ധിച്ച് 13.52 കോടി ഡോളറിലെത്തിയിരുന്നു. ജൂണിൽ ഇത് 59 ശതമാനം വാർഷിക വർദ്ധനയുമായി 11.67 കോടി ഡോളറായി. മേയിൽ പ്രാബല്യത്തിൽ വന്ന ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഇന്ത്യൻ ആഭരണ കയറ്റുമതിക്കാർക്ക് നികുതിയില്ലാതെ യു.എ.ഇ വിപണിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. കയറ്റുമതിക്കുതിപ്പിനും സെപ കരുത്താണെന്ന് കോളിൻ ഷാ പറഞ്ഞു.

കഴിഞ്ഞവർഷം ഇന്ത്യ-യു.എ.ഇ മൊത്തം വ്യാപാര ഇടപാട് 7,300 കോടി ഡോളറിന്റേതായിരുന്നു. ഏതാനും വർഷത്തിനകം ഇത് 10,000 കോടി ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, UAE, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.